ചാനൽ ടിആർപി തട്ടിപ്പ് കേസിൽ കുറ്റാരോപിതനായ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും ഏഷ്യാനെറ്റ് ചാനൽ ഉടമയുമായ രാജീവ് ചന്ദ്രശേഖർ.
അർണാബിന്റെ ധൈര്യവും സത്യസന്ധതയും അപാരമാണെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇങ്ങിനെ തമാശ പറയരുതെന്ന് നെറ്റിസണ്‍സ് പ്രതികരിച്ചു. അര്‍ണബിന്റെ സത്യസന്ധതയും ധൈര്യവും ചോദ്യം ചെയ്യപ്പെടാനാകാത്തതാണെന്നാണ് റിപ്പബ്ലിക് ടി.വിയുടെ കോ ഫൗണ്ടര്കൂടിയായ രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. തനിക്ക് അര്ബണിനെ 2010 മുതല്‍ അറിയാമെന്നും അന്നേ അദ്ദേഹം അസാധാരണ ധൈര്യം പ്രകടിപ്പിച്ചിരുന്നതായും രാജീവ് എഴുതുന്നു.
‘അദ്ദേഹത്തിെന്റ റിപ്പോര്‍ട്ട് ശൈലി നിങ്ങള്‍ക്ക് ഇഷ്ടമാണോ ഇല്ലയോ എന്നത് പരിഗണിക്കേണ്ടതില്ല, പക്ഷെ അര്‍ണബിന്റെ സത്യസന്ധതയും ധൈര്യവും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. 2 ജി, സിഡബ്ല്യുജി അഴിമതികള്‍ തുറന്നുകാട്ടാന്‍ അദ്ദേഹത്തിന് മാത്രമെ ധൈര്യം ഉണ്ടായിരുന്നുള്ളു. അറിയപ്പെടുന്ന കൗശലക്കാരനായ പൊലീസുകാരനും അര്‍ണബും തമ്മിലുള്ള ഇൗ യുദ്ധത്തില്‍ അദ്ദേഹത്തെ – എന്റെ വോട്ടുകള്‍ അദ്ദേഹത്തിന് എെന്റ പിന്തുണ അര്ണബിനാണ്’-രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.ഇതിന് മറുപടിയുമായി ധാരാളംപേര്‍ രംഗത്ത് വന്നിട്ടുണ്ട്.
‘ചന്ദ്രശേഖറിെന്റ തമാശ ഒരു ചിരിയും ഉണ്ടാക്കുന്നില്ല. ന്യൂസ് ആങ്കര്‍ എന്ന പേരില്‍ അദ്ദേഹം എന്ത് വിഡ്ഡിത്തം പ്രകടിപ്പിച്ചാലും അദ്ദേഹത്തെ പ്രതിരോധിക്കുകയല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു മാര്‍ഗവുമില്ല’-ഒരാള്‍ കുറിച്ചു.
‘പത്രപ്രവര്‍ത്തനത്തെ നാലാം എസ്റ്റേറ്റ് എന്നാണ് വിളിക്കുന്നത്. പക്ഷേ, അര്‍ണബ് ഗോസ്വാമി എല്ലായ്പ്പോഴും ആക്രമണോത്സുകനും പരുഷസ്വഭാവമുള്ളവനുമാണ്. അയാള്‍ മറ്റുള്ളവരെ ഒരിക്കലും ബഹുമാനിക്കാറില്ല’-മറ്റൊരാള്‍ എഴുതുന്നു.
‘റിപ്പബ്ലിക് ടി.വിയുടെ സഹ നിര്‍മാതാവ് തെന്റ ആങ്കറെ സംരക്ഷിക്കാന്‍ എത്തിയിരിക്കുന്നു’-ചിലര്‍ പരിഹാസത്തോടെ കുറിക്കുന്നു.
ടി.ആര്.പി റേറ്റിങ്ങില്‍ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത് മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് ഫാസ്റ്റ് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലാണ് റിപബ്ലിക് ടി.വിയെന്ന് പൊലീസ് പറയുന്നു. റിപബ്ലിക് ടി.വിയുടെ റേറ്റിങ് വലിയ രീതിയില്‍ കൃത്രിമമായി ഉയര്‍ത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യയിടെ ടി.വി ചാനലുകള്‍ക്ക് റേറ്റിങ് നല്‍കുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ (ബി.എ.ആര്.സി-ബാര്‍ക്) ആണ്. ഇതില്‍ റിപബ്ലിക് ടി.വി കള്ളത്തരം കാണിക്കുന്നുണ്ടെന്ന സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബാര്കിന് വേണ്ടി റേറ്റിങ് ബോക്സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസേര്‍ച്ച് എന്ന കമ്ബനിയാണ്. മുന്‍ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകള്‍ ബോക്സുകളില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹന്‍സ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക