മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വിവിധ കേസുകളിലായാണ് ചോദ്യം ചെയ്യൽ. തുടർച്ചയായ രണ്ടാം ദിവസവും 11 മണിക്കൂറോളം നീണ്ടു നിന്നു കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ. രാവിലെ 11 മണിയ്ക്കായിരുന്നു ചോദ്യം ചെയ്യലാരംഭിച്ചത്. അതേസമയം, അടുത്ത ചൊവ്വാഴ്ച ഹാജരാകാൻ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം കേസിൽ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർക്കെതിരെ കോഫെപോസ കുറ്റം ചുമത്താൻ ആഭ്യന്തരമന്ത്രാലയം കസ്റ്റംസിന് അനുമതി നൽകി. പതിവായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയുന്നതിനുളള നിയമമാണിത്. സ്വർണക്കള്ളക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക