ലക്നൗ: യുപിയിലെ ഹത്രസിൽ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ കനത്ത സുരക്ഷ. കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായാണിതെന്നു പൊലീസ് പറയുന്നു. ആവശ്യമെങ്കിൽ കൺട്രോൾ റൂം തുറക്കുമെന്ന് പ്രത്യേക നോഡൽ ഓഫിസർ പറഞ്ഞു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ സെപ്റ്റംബർ 14 നാണ് ആശുപത്രിയിലെത്തിക്കുന്നത്. 28ന് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. വൻ പ്രതിഷേധങ്ങൾ അരങ്ങേറിയതിനെത്തുടർന്ന് കേസ് സിബിഐക്ക് വിടാൻ യുപി സർക്കാർ ശുപാർശ ചെയ്തു.
അതിനിടെ പ്രതികൾ പൊലീസ് മേധാവിക്ക് ജയിലിൽ നിന്ന് എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. നിരപരാധികളാണെന്നും പെൺകുട്ടിയുമായി സൗഹൃദത്തെത്തുടർന്ന് അമ്മയും സഹോദരനും മർദിച്ചതാണു മരണകാരണമെന്നും കത്തിൽ പറയുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു എൻജിഒ സൂപ്രീം കോടതിയിൽ ഹർജി നൽകി.
ഹത്രസ്: വീടിനു ചുറ്റുമുള്ള സുരക്ഷാ സംവിധാനങ്ങൾ
∙ വീടിനു ചുറ്റും 8 സിസിടിവി ക്യാമറകൾ. 24 മണിക്കൂർ നിരീക്ഷണം.
∙ സ്ത്രീകളുൾപ്പെടെ 60 സുരക്ഷ ഉദ്യോഗസ്ഥർ 12 മണിക്കൂർ വീതം ഷിഫ്റ്റിൽ .
∙ പൊലീസിനെ നിരീക്ഷിക്കാൻ ഗസറ്റഡ് ഉദ്യോഗസ്ഥൻ
∙ സന്ദർശക വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം.
∙ കുടുംബത്തിലെ ഓരോ അംഗത്തിനും രണ്ട് പൊലീസുകാർ കാവൽ.
∙ ഇന്റലിജൻസ് യൂണിറ്റ്
∙ ഫയർ ഫോഴ്സ് യൂണിറ്റ്
∙ വീടിനു മുന്നിൽ മെറ്റൽ ഡിറ്റക്ടർ.
∙ ദ്രുത പ്രതികരണ സേന
പ്രതികരിക്കാൻ ഇവിടെ എഴുതുക