മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ പ്രാപ്യമാവുക എന്നത് സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ആ ലക്ഷ്യം മുന്നിൽക്കണ്ടാണ് ഈ സർക്കാർ ആദ്യ നാൾ മുതൽ പ്രവർത്തിച്ചു വന്നത്.
കേരളീയ സമൂഹത്തിനൊന്നാകെ അഭിമാനകരമായ നേട്ടങ്ങളാണ് അതിന്റെ ഭാഗമായി കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ പൊതുവിദ്യാഭ്യാസ രംഗത്ത് കൈവരിച്ചത്.എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
എല്ലാ നിയോജക മണ്ഡലങ്ങളിലും അന്തർദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടിയ പൊതുവിദ്യാലയങ്ങൾ ഉണ്ടായി. കൊഴിഞ്ഞു പോകുന്ന പതിവു മാറി ലക്ഷക്കണക്കിനു പുതിയ കുട്ടികൾ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ ചേരുന്നതാണ് നമ്മളിപ്പോൾ കാണുന്നത്.
എൽ.ഡി.എഫ് സർക്കാരിന്റേത് മാത്രമാണ് ഈ നേട്ടമെന്ന് അവകാശപ്പെടുന്നില്ല. ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞത് വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ നടപ്പാക്കിയതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
793 കോടി അനുവദിച്ചതിൽ 595 കോടി ഉപയോഗിച്ച് കിഫ്ബിയുടെ സഹായത്തോടെ പദ്ധതി പൂർത്തിയാക്കി. എല്ലാ വീടുകളിലും മാർച്ചിനകം ഇന്റർനെറ്റ് സൗകര്യം നൽകുമെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക