ലക്നൗ: ഫോണ്‍ നമ്പർ നല്‍കാത്തതിന്റെ പേരിൽ പതിനേഴുകാരിയെ പൊതുസ്ഥലത്ത് വെച്ച് ക്രൂരമായി മർദിച്ചു. സംഭവം നടന്നത് ഉത്തര്‍പ്രദേശ് ഗസീയാബാദിലെ വിജയ് നഗറിലാണ്. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് എത്തിയ മാതാപിതാക്കള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദനം.
സംഭവത്തില്‍ പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു. പെണ്‍കുട്ടി വീടിനു സമീപത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു . ഇതിനിടെ ശരദ് എന്നയാള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുട്ടിയോട് ഫോണ്‍ നമ്പർ ചോദിച്ചു. തുടർന്ന് കുട്ടി ബഹളം വെയ്ക്കുകയും ഇതിനിടെ യുവാവ് അയാളുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. പെണ്‍കുട്ടി പൊലീസിന് മൊഴിയിൽ എല്ലാവരും കൂടി ചേര്‍ന്ന് കൂട്ടിയെയും മാതാപിതാക്കളെയും മര്‍ദിക്കുകയായിരുന്നു എന്നുണ്ട്. നിലവില്‍ രണ്ട് പേരാണ് അറസ്റ്റിലുള്ളത്. മറ്റുള്ളവർക്കായി അന്വേഷണം ഊര്‍ജിതമാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക