കിഫ് ബോര്‍ഡ് യോഗത്തില്‍ പരിഷ്കരിച്ച ധനാനുമതി ഉള്‍പ്പെടെ 12 പദ്ധതികള്‍ക്ക് അനുമതി നല്കി. ആകെ 1617.21 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 40-ാം കിഫ് ബോര്‍ഡ് യോഗം ധനാനുമതി നല്‍കിയത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വിവിധ വകുപ്പുകള്‍ക്കായി ആയി 39,813.61 കോടി രൂപയുടെ 806 പദ്ധിതികള്ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്.
വ്യവസായ പാര്‍ക്കുകള്‍ക്കായി 13988.63 കോടി രൂപയും, കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് 1030.80 കോടി രൂപയും ഉള്‍പ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ തുക 59,813.61 കോടി രൂപയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്ക്- പീഡിയാട്രിക് ബ്ലോക്ക്, എം.എല്‍.ടി. ബ്ലോക്ക് എന്നിവയുടെ നിര്‍മാണം, കോന്നി മെഡിക്കല്‍ കോളജ്, കോട്ടയം ജനറല്‍ ആശുപത്രി നവീകരണം, പൊന്നാനിയിലെ എം.ഇ.എസ് കോളജ് മൈതാനത്തിനടുത്തുള്ള എന്‍.എച്ച് 66 ജംഗഷ്നും പടിഞ്ഞാറേക്കര – കൂട്ടായി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായുള്ള പൊന്നാനി എസ്റ്റ്യുറിക്ക് കുറുകെയുള്ള കേബിള്‍ സ്റ്റേയ്ഡ് പാലം ഇപിസി മോഡില്‍ നിര്‍മിക്കാനുള്ള നിര്‍ദേശം, പാലക്കാട്, പുനലൂര്‍, ആറ്റിങ്ങല്‍, കോഴിക്കോട് എന്നിവടങ്ങളില്‍ അറവുശാലകളുടെ നിര്‍മാണം, കൊച്ചിയിലെ സംയോജിത നഗര പുനരുജ്ജീവന- ജലഗതാഗത സംവിധാനത്തിന്റെ അടുത്ത ഘട്ടം, ശബരിമല- ഇടത്താവള വികസന പദ്ധതി തുടങ്ങിയവയും ഉള്‍പ്പെടുന്നു. ദേശീയ പാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേരില്‍ മാത്രം; ഐ.സി.എം.ആര് പഠനം പായുന്നത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക