വിവാദങ്ങൾക്കൊടുവിൽ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനത്തിന് ഗവര്‍ണർ അംഗീകാരം നൽകി. മുബാറക് പാഷ തന്നെ ഓപ്പണ്‍ സര്‍വകലാശാല വി.സിയാകും. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ വിമർശനങ്ങളെ വകവെക്കാതെ മുന്നോട്ട് പോയ സർക്കാർ തീരുമാനത്തിന് ഗവർണർ അംഗീകാരം നൽകി.
നാല് വര്‍ഷക്കാലത്തേക്കാണ് നിയമനം. നിലവില്‍ ഒമാനിലെ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഹെഡ് ഓഫ് ഗവര്ണന്സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. മുബാറക് പാഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് സർക്കാരിന്റെ ഈ നിയമനം.
ഇന്ത്യയില്‍ കൊവിഡ് രണ്ടാമതും ബാധിച്ചത് മൂന്ന് പേരില്‍ മാത്രം; ഐ.സി.എം.ആര് പഠനം പായുന്നത് ഇങ്ങനെ
മന്ത്രി കെടി ജലീലിന്റെ നീക്കങ്ങളുടെ ഭാഗമായാണ് മുബാറക് പാഷയെ നിയമിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. എന്നാൽ ജാതിയും മതവും നോക്കിയല്ല വിസിമാരുടെ നിയമനമെന്ന് സർക്കാർ വിശദീകരിക്കുന്നതെങ്കിലും മുബാറക് പാഷയുടെ നിയമനത്തിൽ മതവും കാരണമാണ് എന്നാണ് വിലയിരുത്തൽ. 14 സർവ്വകലാശാലകളുടെയും തലപ്പത്ത് ഒരു മുസ്ലീം പോലുമില്ലാത്തതും പാഷയെ പരിഗണിക്കാനുള്ള പ്രധാന ഘടകമാണെന്നാണ് സൂചന.
കോവിഡ് രൂക്ഷം: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക