കോവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് മാർഗരേഖ പുതുക്കിയിരിക്കുന്നത്. പല കാറ്റഗറികളായി തിരിച്ചാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് ബാധിതരിൽ രോഗലക്ഷണമില്ലാത്തവരാണെങ്കിൽ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ഡിസ്ചാര്‍ജ് ചെയ്യാം. എന്നാൽ പോസിറ്റീവ് തന്നെ ആകുകയാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുമ്പോൾ ഡിസ്ചാര്‍ജ് ചെയ്യാം.
കാറ്റഗറി എ, ബി വിഭാഗങ്ങളിലുള്ളവർക്ക് പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താം. ഫലം നെഗറ്റീവ് ആണെങ്കിൽ, തുടർന്നുള്ള മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയുമാണെങ്കിൽ ഡിസ്ചാര്‍ജ് ചെയ്യാം. ഇനി കാറ്റഗറി സിയിലാണെങ്കിൽ (ഗുരുതര കോവിഡ് രോഗമുള്ളവരെ) പോസിറ്റീവായി പതിനാലാമത്തെ ദിവസം കഴിഞ്ഞിട്ട് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവ് ആണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താം. അതേസമയം, എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഏഴ് ദിവസം ക്വാറന്റീനില്‍ തന്നെ കഴിഞ്ഞ് വിശ്രമിക്കേണ്ടതാണ്.
കണ്ണൂരിൽ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി; ഇന്നലെ എടുത്തത് 528 കേസുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക