ഓപ്പറേഷൻ റേഞ്ചർ നടപടികളുമായി തൃശൂർ സിറ്റി പൊലീസ്. സാമൂഹ്യ വിരുദ്ധരേയും ഗുണ്ടാ സംഘങ്ങളെയും കർശനമായി നേരിടാൻ ഇന്ന് നടത്തിയ റെയ്ഡിൽ പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്തു. റെയ്ഡ് നടത്തിയത് കഴിഞ്ഞ ദിവസങ്ങളിലായി തൃശൂരിൽ നടക്കുന്ന കൊലപാതക പരമ്പരകൾക്ക് പിന്നാലെയാണ്. കഴിഞ്ഞ ദിവസം തൃശൂർ സിറ്റി പൊലീസിന് കീഴിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപക റെയ്ഡ് നടത്തി.
ഹാഥറസില്‍ വീണ്ടും നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു; ബന്ധു അറസ്റ്റില്‍
ഇതിനോടകം 330 ഒളിത്താവളങ്ങളിൽ റെയ്ഡ് നടത്തിയിട്ടുണ്ട്.
റെയ്ഡ് നടത്തിയത് കൊടും കുറ്റവാളികൾ, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിവരെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ലിസ്റ്റുകളായി തരം തിരിച്ചാണ് . വിപുലമായ പദ്ധതികളാണ് ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി സേന നടപ്പിലാക്കുന്നത്. സൈബർസെൽ കുറ്റവാളികളുടേയും ഗുണ്ടാ സംഘങ്ങളുടേയും സഞ്ചാരം നിരീക്ഷിക്കും. ക്രിമിനൽ നടപടിക്രമം 107, 108 വകുപ്പുകൾ പ്രകാരമുള്ള കരുതൽ നടപടികൾ കർശനമാക്കുകയും ബോണ്ട് ലംഘനം നടത്തുന്നവരെ കരുതൽ തടങ്കലിന് വിധേയമാക്കുകയും ചെയ്യും.
കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകൾ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. കൂടാതെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ രീതി അനുസരിച്ച് പ്രത്യേക ലിസ്റ്റ് തയാറാക്കുകയും അക്രമ സ്വഭാവികൾ, പിടിച്ചുപറിക്കാർ, സാമ്പത്തിക കുറ്റവാളികൾ, മാലമോഷ്ടാക്കൾ, മദ്യം മയക്കുമരുന്ന് കഞ്ചാവ് വിൽപ്പനക്കാർ എന്നിവരുടെയെല്ലാം ലിസ്റ്റ് തയാറാക്കി, നിരീക്ഷണം കർശനമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക