ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന പാകിസ്താൻ പ്രചാരണം ഇന്ത്യ തള്ളി. ഇന്ത്യ എഫ്എടിഎഫിലെ അംഗ രാജ്യങ്ങളെ നിലപാട് അറിയിച്ചു. പാകിസ്താനുമായി ഒരു വിധ ഉഭയകക്ഷി ചർച്ചയും ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ തള്ളിയത് എഫ്എടിഎഫ് യോഗത്തിന് മുന്നോടിയായി മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്താൻ ശ്രമത്തെയാണ്.
‘കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂർണ്ണ പരാജയം’; രാഹുല്‍ ഗാന്ധി
പാകിസ്താനോട് നിർദേശിച്ചിട്ടുള്ള ഭീകരവാദവിരുദ്ധ നടപടികൾ ഇനിയും പൂർണമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. എഷ്യാ പസഫിക് ഗ്രൂപ്പ് 40 നിർദേശങ്ങളിൽ പാകിസ്താൻ പാലിച്ചത് രണ്ടെണ്ണം മാത്രമാണെന്ന് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താൻ ഇന്ത്യയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നു എന്ന പ്രചരണം. ഇക്കാര്യം ചില മാധ്യങ്ങളോടും ഇമ്രാൻ ഖാന്റെ സുരക്ഷാ ഉപദേഷ്ടാവ് മോയിദ് യൂസഫ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ വിശദീകരണം ഈ പശ്ചാത്തലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക