ബിഹാര്‍ മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായിരുന്ന കപില്‍ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ചു മരിച്ചു. മരണം സംഭവിച്ചത് പാറ്റ്നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ്. കോവിഡ് ബാധിച്ച് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാൽ തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ജീവന് നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ സഹായത്തോടെയാണ് . 10 വര്‍ഷം ബിഹാറില്‍ മന്ത്രിയായി. അദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ കാമത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക