ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ സന്തോഷ് ഈപ്പനിൽ നിന്നും വീണ്ടും മൊഴിയെടുത്തു. ലൈഫ് മിഷനെതിരെ അന്വേഷണം സാധ്യമല്ലെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കമാണ് സി.ബി.ഐ നടത്തുന്നത്.
യൂണിടാക്കിനെതിരെ നടത്തുന്ന അന്വേഷണത്തിലൂടെ ഉദ്യോഗസ്ഥരുടെ പങ്കടക്കം കണ്ടെത്താൻ സാധിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്. അതുകൊണ്ടു തന്നെ കമ്മീഷൻ നൽകിയ കാര്യം അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്.
തുലാമാസ പൂജകൾക്കായി ഭക്തർ ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ
റെഡ് ക്രസന്റും യുണിടാക്കും തമ്മിലുണ്ടാക്കിയ കരാർ അറിയില്ലെന്നയിരുന്നൂ സർക്കാർ വാദം. എന്നൽ ഏതെങ്കിലും ഘട്ടത്തിൽ ഉദ്യോഗസ്ഥർ ഇത് അറിഞ്ഞിട്ടുണ്ടോ എന്നാണ് അന്വേഷണം.
യുണി ടാക്ക് എം.ഡിയിൽ നിന്ന് വീണ്ടും ഇത് സംബന്ധിച്ച വിവരങ്ങൾ തന്നെയാണ് സി.ബി.ഐ ചോദിച്ചറിഞ്ഞത്. എന്നാണ് വിവരം. കമ്മീഷൻ ലഭിച്ചവരുടെ വിശദാംശങ്ങളും സി.ബി.ഐയുടെ പക്കലുണ്ട്. ഹൈക്കോടതിയിലെ സ്റ്റേ മാറുന്ന മുറക്ക് വീണ്ടും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക