രാജ്യത്ത് പീഡനങ്ങൾ വർധിക്കുകയാണ്. ഉത്തർപ്രദേശിലെ ഹത്രാസിൽ ഇരുപതുകാരിയെ പീഡനത്തിരയാക്കി മൃതദേഹം ആരുടെയും അനുമതിയില്ലാതെ പോലീസ് കത്തിച്ചുകളഞ്ഞ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആ പ്രതിഷേധങ്ങൾ കത്തി നിൽക്കെയാണ് ഇപ്പോൾ രാജ്യ തലസ്ഥാനത്ത് സമാന സംഭവം അരങ്ങേറിയിരിക്കുന്നത്.
ഡൽഹിയിൽ ഠാക്കൂർ കുടുംബത്തിൽ വീട്ടുജോലി ചെയ്തിരുന്ന പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് ഈ മാസം നാലിന് പെൺകുട്ടിയെ അതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗുർമണ്ടി സ്വദേശിയായ പെൺകുട്ടിയുടെ മരണം വൈകീട്ട് എട്ട് മണിയോടെ സ്ഥിരീകരിക്കുകയും ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തുകയുമായിരുന്നു.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
തുടർന്ന് ഈ മാസം ഏഴിന് കുടുംബത്തിന്റെ എതിർപ്പ് വകവെക്കാതെ പോലീസ് മൃതദേഹം ദഹിപ്പിച്ചു. അതേസമയം പീഡനത്തിനിരയാക്കി പെൺകുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. എന്നാൽ പീഡനം നടന്നിട്ടില്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസെടുക്കാത്തത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് മർദിച്ചെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക