പാലക്കാട് വാളയാറിൽ വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അരുൺ (22) ആണ് മരിച്ച അഞ്ചാമത്തെയാൾ. നേരത്തെ മരിച്ച അയ്യപ്പൻ ഇയാളുടെ പിതാവാണ്. മദ്യമെന്ന പേരിൽ പ്രദേശത്ത് വിൽപ്പനയ്ക്കെത്തിച്ച ദ്രാവകത്തിന്റെ സാമ്പിൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ദുരന്തമുണ്ടായത്. രാവിലെ ഏഴു മണിയോടെ രാമൻ എന്നയാൾ മരിച്ചു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. രണ്ടു മൃതദേഹങ്ങളും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സംസ്കരിച്ചെങ്കിലും പിന്നാലെ ഇവർക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിക്കുകയായിരുന്നു. തുടർന്നാണ് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുന്നത്.
കോട്ടയത്ത് പതിനൊന്നുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചിരുന്ന രണ്ടാനച്ഛൻ അറസ്റ്റിൽ
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒരു യുവാവ് അവിടെ നിന്ന് മുങ്ങുകയും ഇയാളെ പോലീസ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. അതേസമയം, വ്യാജമദ്യം കുടിച്ച മൂന്ന് സ്ത്രീകൾക്ക് ഡയാലിസിസിന് നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തമുണ്ടായത് സാനിറ്റൈസർ നിർമ്മിക്കാനുപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചിട്ടാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക