കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് വെളിപ്പെടുത്തിയ ശബ്ദ സന്ദേശത്തിലെ കാര്യങ്ങള്‍ സത്യവിരുദ്ധമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ച സംഭവിച്ചെന്ന് നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. വെളിപ്പെടുത്തലുമായെത്തിയ നഴ്സിംഗ് ഓഫീസർ ഒരുമാസമായി അവധിയിലാണ്. മാത്രമല്ല, കോവിദഃ പ്രവർത്തനങ്ങളിലൊന്നും തന്നെ ഏർപ്പെട്ടിരുന്നില്ല. കീഴ്ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടി അവര്‍ തെറ്റായി പറഞ്ഞ കാര്യങ്ങളാണെന്ന് രേഖാമൂലം വിശദീകരണം നല്കി.
മെഡിക്കൽ കോളേജിലെ കോവിഡ് പരിചരണത്തിൽ ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്സിങ് സൂപ്രണ്ട് വെളിപ്പെടുത്തിയത്. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജൻ ട്യൂബ് മാറിക്കിടന്നതിനാലാണെന്നും ഉത്തരവാദികൾ രക്ഷപ്പെട്ടത് ഡോക്ടർമാർ സഹകരിച്ചതിനാലെന്നും പറയുന്നു. പല രോഗികളുടേയും ഓക്സിജന്‍ മാസ്കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. തന്റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശമായാണ് വെളിപ്പെടുത്തൽ.
നോ മാസ്ക്ക് നോ എന്‍ട്രി; പോസ്റ്റര്‍ പ്രചാരണം തുടങ്ങി
എന്നാൽ, ഗുരുതരമായ നിമോണിയ ബാധിച്ചാണ് രോഗി മരിച്ചതെന്നും ശ്വസന സഹായിയുടെ ഓക്സിജന്‍ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ലെന്നും മെഡിക്കല്‍കോളജ് സൂപ്രണ്ട് വിശദീകരണത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക