ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽക്കുമ്പോൾ ജനനായകൻ വിഎസ് ഇന്ന് തന്റെ 97 -മത് ജന്മദിനം ആഘോഷിക്കുന്നു. ആർഭാടങ്ങളും അതിഥികളെയും ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കുടുംബം വിഎസിന്റെ പിറന്നാൾ ആഘോഷിക്കുക. എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളിൽ നിന്നും വിശ്രമത്തിലേക്ക് മാറിയ വർഷമാണ് കടന്നുപോയത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസിലേക്കെത്തുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇന്ന് 97 വയസ്സ് പൂർത്തിയാകുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
കെ.എസ്.ആർ.ടി.സി ബസുകൾ പരിപാലിക്കുന്നതിൽ വീഴ്ച; ഡിപ്പോ എഞ്ചിനീയറെ സ്ഥലം മാറ്റി
വർഷങ്ങളായി തിരുവനന്തപുരത്താണ് സ്ഥിര താമസമെങ്കിലും, ജന്മനാടായ ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ വി എസ് എത്തുമ്പോൾ നാട്ടിൽ ഉത്സവമാണ്.. നാട്ടുകാരും കൂട്ടുകാരും സഖാക്കന്മാരുമെല്ലാം ഓടിയെത്തും. ഒട്ടനവധിപേർ ഹൃദയത്തോട് ചേർത്തുനിർത്തുന്ന നേതാവാണ് എന്നും വി എസ്. ശാരീരിക ബുദ്ധിമുട്ടുകളാൽ വേദികളിൽ നിന്നും മാറി നിൽക്കുമ്പോഴും തന്റെ കർമ്മ മണ്ഡലം സജീവമാക്കിയിരുന്നു വിഎസ്.
വിഎസിന്റെ പിറന്നാൾ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഡോക്ടർമാരുടെ നിർദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങൾ അതിഥികളെ ഒഴിവാക്കുന്നത്. വിഎസിന്റെ പൊതുവേദികളിലെ അസാന്നിദ്ധ്യം സംഭവബഹുലമായ ഈ കാലഘട്ടത്തിൽ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക