നടി വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹം വലിയ വിവാദവും ചര്‍ച്ചയുമാണ് ഉയര്‍ത്തിയത്. ഇപ്പോഴിതാ ഇരുവര്‍ക്കുമിടയില്‍ ചില വഴക്കുകള്‍ നടന്നുവെന്നും പീറ്റര്‍ വനിതയോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞു എന്നുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയത്രെ. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
നീയില്ലായിരുന്നുവെങ്കിൽ ജീവിതത്തിനൊരു അർത്ഥമില്ലാതെ പോയേനെ: ഖുശ്ബു
അതേ സമയം, ഇതു വെറും ഗോസിപ്പ് മാത്രമാണെന്നും ചിലര്‍ പറയുന്നു. വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം പരാതിയുമായി പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് രംഗത്തെത്തിയിരുന്നു.
താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം ചെയ്തത് എന്നും ഇപ്പോള്‍ നടന്ന വിവാഹം നിയമ വിരുദ്ധമാണെന്നുമായിരുന്നു എലിസബത്തിന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക