5ജി സാങ്കേതികവിദ്യാ പിന്തുണയുമായാണ് ആപ്പിള്‍ ഐഫോൺ 12 സീരീസ് ഫോണുകള്‍ പുറത്തിറക്കിയത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഐഫോണ്‍ 12 ന്റെ ബോക്സില്‍ നിന്നും ചാര്‍ജറും ഇയര്‍പോഡും കമ്പനി ഒഴിവാക്കി. അതായത് ഫോണിനൊപ്പം പതിവ് പോലെ ഇയര്‍പോഡും ചാര്‍ജറും ലഭിക്കില്ല. ഐഫോണിന്റെ ചില പദ്ധതികളാണ് ഈ തിരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍.
42500 രൂപ വിലയുള്ള ഐഫോണ്‍ എസ്ഇ 29,999 രൂപയ്ക്ക് സ്വന്തമാക്കാം
2030 ഓടെ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തുവിടുന്നത് 100 ശതമാനം കുറയ്ക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതായത് പുതിയ ചാര്‍ജറുകളുടെ നിര്‍മാണനിരക്കില്‍ കുറവ് വരും. ചാര്‍ജറും ഇയര്‍പോഡും ഐഫോണ്‍ ബോക്സില്‍ നിന്നം ഒഴിവാക്കുന്നതിലൂടെ പാക്കേജിങ് 70 ശതമാനം കുറയ്ക്കാനും കൂടുതല്‍ ഉപകരണങ്ങള്‍ ഒരേ സമയം കയറ്റുമതി ചെയ്യാനും സാധിക്കും.
വലിയ പാരിസ്ഥിതി ലക്ഷ്യങ്ങള്‍ നേടുന്നതിന് ഉചിതമായ തീരുമാനമാണിതെന്ന് ഐഫോണ്‍ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് കിയാന് ഡ്രാന്‍സ് പറഞ്ഞു. ഐഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പഴയ ഐഫോണ്‍ അപ്ഡേറ്റ് ചെയ്യുന്നവരാണ്. അവരുടെ കൈവശം പഴയ ഫോണിന്റെ ചാര്‍ജറും ഇയര്‍പോഡും ഉണ്ടായിരിക്കും. അവ പുനഃരുപയോഗിക്കാന്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നു.
നാസയും നോക്കിയയും ചേർന്ന് ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നു
ഐഫോണിനൊപ്പം ചാര്‍ജര്‍ നല്കുന്നില്ലെങ്കിലും സാധാരണ യുഎസ്ബി ടൈപ്പ് സി അഡാപ്റ്ററില്‍ ബന്ധിപ്പിക്കാവുന്ന യുഎസ്ബി ടൈപ്പ് സി റ്റു ലൈറ്റ്നിങ് കേബിള്‍ ഫോണിനൊപ്പം നല്‍കുന്നുണ്ട്. ഇത് കൂടാതെ വയര്‍ലെസ് ചാര്‍ജിങ് ഉപകരണങ്ങളും വാങ്ങാന്‍ സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക