ദില്ലി: ആപ്പിള്‍ വാച്ച് കെട്ടിയത് മൂലം കൃത്യസമയത്ത് ഹൃദയത്തിന്റെ പ്രശ്നം അറിഞ്ഞ ഇന്‍ഡോര്‍ സ്വദേശിയായ 61കാരന്റെ ജീവന് രക്ഷപ്പെട്ടു. മുന്‍ ഫാര്‍മ ജീവനക്കാരനായ ആര് രാജാന്‍സിന് കഴിഞ്ഞ മാര്‍ച്ച് മാസമാണ് മകന് സിദ്ധാര്‍ത്ഥ് ആപ്പിൾ വാച്ച് സീരീസ് 5 സമ്മാനിച്ചത്. വാച്ചിലെ പിതാവിന്റെ ഇസിജിയുടെ റിസല്‍ട്ട് സ്വന്തം ഫോണില്‍ കാണുവാനുള്ള സംവിധാനം സിദ്ധാർഥ് സജീകരിച്ചിരുന്നു.
തമിഴ് റോക്കേഴ്സിനെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തു
കൃത്യമായി ദിവസങ്ങള്‍ ഈ റിസല്‍ട്ടുകള്‍ നീരീക്ഷിച്ച സിദ്ധാര്‍ത്ഥ് അർദ്ധരാത്രിയിൽ രണ്ടോ മൂന്നോ തവണ പിതാവിന് ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിക്കുകയായിരുന്നു.
വോഡഫോൺ ഐഡിയ നെറ്റ്വർക്കുകൾ മണിക്കൂറുകളോളം നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കി കമ്പനി
വിശദമായ പരിശോധനയിൽ സിദ്ധാര്‍ത്ഥിന്റെ പിതാവിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. പിതാവിന്റെ ശസ്ത്രക്രിയയ്ക്കുശേഷം സിദ്ധാർഥ് ആപ്പിള്‍ മേധാവി ടിം കുക്കിന് നന്ദി അറിയിച്ച് കുറിപ്പെഴുതുകയും അതിന് കുക്കിന്റെ മറുപടി വരികയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക