ബിഹാർ സെക്രട്ടേറിയറ്റിലെ ഗ്രാമീണ വികസന വകുപ്പ് ഓഫീസിൽ വന്‍ തീപിടുത്തം. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. തീ പടര്‍ന്നത് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ്. 15 മണിക്കൂറിന് ശേഷമാണ് ഒന്നാം നിലയിലേക്കും പടര്‍ന്ന തീ അണയ്ക്കാനായത്. തീപിടുത്തത്തില്‍ ആളപായമില്ലെന്നും എന്നാലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം രേഖകള്‍ നശിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ്.
ആര്‍ജെഡി വാക്താവ് ചിത്രഞ്ജന് ഗഗന് പറഞ്ഞത്, സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നുമാണ്. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം തോറ്റാല്‍ തെളിവുകള്‍ പുറത്ത് വരാതരിക്കാനാണ് ഈ നീക്കമെന്നും ആരോപണമുണ്ട്. സര്‍ക്കാരിന് എതിരെ അറുപതിലേറെ ആരോപണങ്ങളുണ്ടെന്നും തങ്ങള്‍ അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന് ജനതാദള്‍ യുണെറ്റഡും ബിജെപിയും തിരിച്ചറിഞ്ഞുവെന്നും ചിത്രരഞ്ജന്‍ ഗഗന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക