ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. മൃതദേഹം അഴുകിയ നിലയിൽ കണ്ടതോടെ മോർച്ചറി ജീവനക്കാരൻ മാറിക്കളഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് വരെ മൂന്ന് മണിക്കൂറോളം മൃതദേഹം നിലത്തു തന്നെയിട്ടു. മോർച്ചറിയിലെ ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നു എന്നും ഉണ്ടായിരുന്ന ഒന്ന് പ്രവർത്തനരഹിതമായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.
കറ്റാനം സെൻ്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസെടുത്തു. എന്നാൽ ഇത് സംബന്ധിച്ച് കറ്റാനം സെൻ തോമസ് മിഷൻ ആശുപത്രി അധികൃതർ ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കോവിഡ് വാക്സിനേഷന് ഇന്ത്യ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്
പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായുള്ള കൊവിഡ് പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കൊണ്ടാണ് കായംകുളം പെരിങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെൻ്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചത്. ഇന്നലെ വൈകിട്ട് കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി ബോഡി ഏറ്റു വാങ്ങാനായി എത്തിയ ബന്ധുക്കളാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക