സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുക കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ്. ശിവശങ്കർ നൽകിയ ഹർജിയിൽ കേസിൽ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതായി പറയുന്നു. പൂർണമായും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ തന്നെ പ്രതി ചേർക്കാൻ തെളിവുകൾ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാൽ ഹാജരാകാൻ ഇനിയും തയ്യാറാണ്. ഹർജിയിലെ ആവശ്യം ഇക്കാര്യങ്ങൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക