പത്തൊൻപത് ദിവസമായിട്ടും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത് കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് .
മൃതദേഹം സംസ്കരിക്കാനാള്ള സൗകര്യം, ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാൽ ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്കരിക്കുമെന്നാണ്. ഇതിനിടെ ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഇവർ കൊവിഡ് നെഗറ്റീവ് ആയ ശേഷം ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ നടത്തി. പിന്നീട് മൃതദേഹം സംസ്കരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞത് പത്തനാപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരൻ
സെപ്റ്റംബർ പതിനെട്ടിനാണ് ശ്വാസംമുട്ടലിനെ തുടർന്ന് ദേവരാജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ചികിത്സയിലിരിക്കെയാണ്. പിന്നീട് ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. ഒക്ടോബർ രണ്ടിന് രോഗം മൂർച്ഛിച്ച് ദേവരാജൻ മരിച്ചു. ദേവരാജൻ മരിച്ച വിവരം ആരോഗ്യവകുപ്പ് പുഷ്പയെ അറിയിച്ചത് ഫോണിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക