മലപ്പുറം: ആദിവാസി ദളിത് വിദ്യാർത്ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ഐക്യദാർഢ്യ നിൽപ് സമരത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്പ്പു സമരം സംഘടിപ്പിച്ചു.
ഹയര്‍ സെക്കണ്ടറി മേഖലയിലും ഡിഗ്രി തലത്തിലും സീറ്റ് ഇല്ലാത്തതിന്റെ പേരില്‍ വ്യാപകമായ പുറന്തള്ളല്‍ ആണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നതെന്നും പുതിയ ബാച്ചുകളും ഹോസ്റ്റല്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തി ഈ വിവേചനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍്റ് സംസ്ഥാന സെക്രട്ടറി കെ.കെ.അശ്റഫ്.
നില്‍പ്പ് സമരം കല്ക്ട്രേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്‍്റ് ചിത്ര നിലമ്ബൂര്‍ അദ്ധ്യക്ഷത വഹിച്ചു.വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ സംസാരിച്ചു.രഞ്ജിനി, സുമ സുല്‍ത്താന്‍ പടി കോളനി, അമ്മിണി, മണി എന്നിവര്‍ നേതൃത്വം നല്കി.ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി നില്‍പ്പ് സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി.ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി അജ്മല്‍ തോട്ടോളി, സെക്രട്ടറിയേറ്റ് അംഗം ഇന്‍സാഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക