കരിപ്പൂരില്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിന്റെ ഭാഗങ്ങള്‍ മാറ്റി തുടങ്ങി. എന്നാല്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ പരിശോധനകള്‍ക്കും തുടരന്വേഷണത്തിനുമായി രണ്ടുവര്‍ഷം വരെ കരിപ്പൂരില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് സൂക്ഷിക്കും. വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മാറ്റുന്നത് എയര്‍ ഇന്ത്യയുടെ ബന്ധപ്പെട്ട ഉദ്യേഗസ്ഥരുടെ മേല്‍നേട്ടത്തിലാണ്. രണ്ടര മാസം പിന്നിടുകയാണ് കേരളത്തെ നടുക്കിയ വിമാന അപകടം നടന്നിട്ട്. പ്രദേശവാസികള്‍ക്കോ, യാത്രക്കക്കാര്ക്കോ, മരിച്ചവരുടെ ബന്ധുക്കള്‍ക്കോ ഇന്നും അതില്‍ നിന്ന് മോചിതരാകാന്‍ സാധിച്ചിട്ടില്ല. ഇനിയും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിട്ടില്ല.
പഞ്ചാബിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് ചുട്ടുകൊന്നു
അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിമാനത്തിന്റെ പരിശോധനകളും തുടരന്വേഷണങ്ങളും രണ്ടുവര്‍ഷം വരെ നടത്തും. മറ്റു നടപടികളിലേക്ക് ഇതിനുശേഷം മാത്രമെ കടക്കൂ. വിമാനം സംഭവസ്ഥലത്തുനിന്ന് മാറ്റുന്നത് കൃത്യമായ രൂപരേഖ തയാറാക്കിയാണ്. വിമാനത്തിനുള്ളിലെ അവശേഷിക്കുന്ന ചെറിയ യന്ത്രങ്ങളുടെ പോലും കണക്കെടുക്കുന്നുണ്ട്. സംഭവസ്ഥലത്ത് എയര്‍ ഇന്ത്യയുടെ അന്വേഷണ വിഭാഗം, ടെക്നിക്കല്‍ വിഭാഗത്തിലുള്ളവരടക്കമുണ്ട്. അപകടസ്ഥലം കേന്ദ്ര സുരക്ഷാസേനയുടെയും എയര്‍ ഇന്ത്യ സെക്യൂരിറ്റി വിഭാഗത്തിന്റെയും കാവലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക