ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ഫിറോസാബാദിലാണ് സംഭവം. കൊല്ലപ്പെട്ടത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയാണ്.
അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ വെടിവച്ച് കൊല്ലുകയായിരുന്നു.
സംഭവം നടന്നത് റാസുൽപുർ പൊലീസ് സ്റ്റേഷന് പരിധിയിലാണ്. മൂന്നംഗ സംഘം സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തടയുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി അതിക്രമത്തെ ചെറുത്ത് രക്ഷപ്പെട്ട് വീട്ടിലെത്തി. പെൺകുട്ടിയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രി അതിക്രമിച്ച് കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക