കോവിഡ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി കെ കെ ശൈലജ. നിരോധനാജ്ഞ മറികടന്ന് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണെന്ന് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മരണ നിരക്ക് കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മന:പ്പൂര്‍വ്വം പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിരോധനം ഉണ്ടായിട്ടം പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായത്തിന്റെ ഫലമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്ന് മനപ്പൂര്‍വ്വം പ്രചരിപ്പിക്കുന്നു.
കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ മനപൂര്‍വ്വം ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം പരിശോധിക്കും. വീഴ്ച പറ്റിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നഴ്സിങ്ങ് സൂപ്രണ്ടിനെതിരെ നടപടി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു. വഴിയേ പോകുന്നവരുടെ വിമര്‍ശനം കേട്ട് നടപടി എടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് പരിഹരിക്കും. ത്യാഗപൂര്‍ണമായി ജോലി ചെയ്യുന്നവരെ മാധ്യമങ്ങളിലൂടെ അപഹസിക്കന്നത് വേദനയുണ്ടാക്കുന്നുയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക