കുട്ടികളിലെ ആത്മഹത്യ നിരക്ക് സംസ്ഥാനത്ത് വർധിക്കുന്നുവെന്ന് സര്‍ക്കാര്‍ സമിതിയുടെ പഠന റിപ്പോര്‍ട്ട്. ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സര്‍ക്കാര്‍ സമിതിയുടേതാണ് പഠന റിപ്പോർട്ട്. ജീവിതത്തിലെ നിസാര പ്രശ്നങ്ങളെപോലും അഭിമുഖീകരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ലെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നു. ആത്മഹത്യക്ക് ശ്രമിക്കുന്നവരിൽ ഏറെയും പെൺകുട്ടികളാണ്.
അന്തർസംസ്ഥാന എസി ബസ് സർവീസുകൾക്ക് ഇളവുമായി കെഎസ്ആർടിസി
ലോക്ക്ഡൗണിന് രണ്ട് മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധനയ്ക്കായി പരിഗണിച്ചത്. ഈ കാലയളവിൽ 158 കുട്ടികൾ ആത്മഹത്യ ചെയ്തതിൽ 90 പേരും പെൺകുട്ടികളാണ്. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതിൽ 148 പേരും. ഇതിൽ തന്നെ 71 പേരും പെൺകുട്ടികളാണ്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവുമാണ് ജീവനൊടുക്കാന്‍ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും പ്രേരണായത്. ആത്മഹത്യ ചെയ്ത 158 കുട്ടികളില്‍ 132 പേരും അണുകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കളടക്കം ശകാരിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേരും ജീവനൊടുക്കിയത്. ജീവിതത്തിൽ നിസാര പ്രശ്നങ്ങളിൽ പോലും മാനസികമായി തളർന്നു പോകുന്ന നിലയിലാണ് കുട്ടികളിൽ കാണാനാകുന്നതെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും സമിതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക