തിരുവനന്തപുരം: പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പോലീസിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് കഴിഞ്ഞ നാലര വര്‍ഷത്തിനുളളില്‍ മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്നും അതോടൊപ്പം സാങ്കേതികവിദ്യകൂടി പോലീസിന്റെ ഭാഗമാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം സംസ്ഥാനത്ത് പോലീസിനായി നിര്‍മ്മിച്ച വിവിധ കെട്ടിടങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉദ്ഘാടനം ചെയ്തത്, പോലീസ് ആസ്ഥാനത്തെ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയില്‍വെ പോലീസ് കണ്ട്രോള് റൂം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പോലീസ് പരിശീലന കേന്ദ്രങ്ങള്‍, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങള്‍, തൃശ്ശൂര്‍ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവയാണ്. ഇന്ന് കണ്ണൂര്‍ സിറ്റി പോലീസ് കോംപ്ലക്സിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നടന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി കോവിഡ് വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്ന് പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയമേവയാണ് മുന്നോട്ട് വന്നത്. ജനങ്ങളോട് ഇഴുകിച്ചേര്‍ന്നുളള ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ യശസ് ഉയര്‍ത്തിയെന്നും സമൂഹത്തിന് ഗുണകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മാരായ ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി പി വിജയന് എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷംപോലീസ് ആസ്ഥാനത്തെ സി.സി.ടി.എന്‍.എസ് പരിശീലന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക