തായ്വാന് ആയുധ വില്പന നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. 1949 മുതൽ ആരംഭിച്ചതാണ് തായ്വാനും ചൈനയും തമ്മിലുള്ള ശത്രുത. തായ്വാനുമായി ഇടപാടുകൾ നടത്തുന്ന ആയുധകമ്പനികൾക്കാണ് ചൈന ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നത്.
വായ്പ്പയെടുത്തവർക്ക് മോറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ അക്കൗണ്ടിലെത്തും
ലോക്ഹീഡ് മാർട്ടിൻ പോലുള്ള അമേരിക്കൻ ആയുധ കമ്പനികൾ കോടി കണക്കിന് രൂപയുടെ ആയുധ ഇടപാടാണ് തായ്വാനുമായി നടത്തുന്നത്. തായ്വാനെതിരെ ചൈന സൈനിക നീക്കം നടത്താനൊരുങ്ങുന്ന സാഹചര്യത്തിലാണ് തായ്വാൻ അമേരിക്കയുമായി കോടികളുടെ ആയുധ ഇടപാട് നടത്തുന്നത്. തങ്ങൾക്കിത് തിരിച്ചടിയാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അമേരിക്കക്കെതിരെ ചൈന ഇപ്പോൾ ഇത്തരത്തിലുള്ള നീക്കത്തിന് മുതിരുന്നത്. അമേരിക്കയുമായുള്ള തായ്വാന്റെ ബന്ധം ആശങ്കയോടെ തന്നെയാണ് ചൈന നോക്കിക്കാണുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക