ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വലിയ വിലവർധനവാണ് സംസ്ഥാനത്തുൾപ്പെടെ വന്നിരിക്കുന്നത്. വില വർധനവിനെതിരെ പ്രതിഷേധങ്ങളും നടന്നുവരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയാണ് സർക്കാർ. ഉത്പന്നങ്ങള്‍ കേരള ഏജന്‍സികള്‍ വഴി സംഭരിക്കുന്നതിന് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും കത്തയച്ചു.
കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണവേട്ടയിൽ നാലുപേർ പിടിയിൽ
സവാള, തക്കാളി, ഉരുളക്കിഴങ്ങ് മുതലായ ഉത്പന്നങ്ങള്‍ മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കര്‍ഷകരില്‍ നിന്നും കാര്ഷികോത്പന്നം കൈകാര്യം ചെയ്യുന്ന സംഘടനകളില്‍ നിന്നും നേരിട്ട് സംഭരിക്കുകയാണ് ലക്ഷ്യം. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ ഏജന്‍സികള്‍ വഴി കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് സൗകര്യം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. വിപണി നിയന്ത്രിക്കുന്നതിനും കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്ക്ക് നല്ല വില ലഭിക്കാനും നേരിട്ടുള്ള സംഭരണം ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായ്പ്പയെടുത്തവർക്ക് മോറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ അക്കൗണ്ടിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക