കോവിഡ് വ്യാപനം പൊതുഗതാഗത മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഗതാഗതം നിർത്തി വച്ചിരുന്നുവെങ്കിലും ഇപ്പോഴും സാധാരണ നിലയിലേയ്ക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചെത്തിയിട്ടില്ല.
അമേരിക്കൻ ആയുധ കമ്പനികൾക്ക് ചൈന ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നു
പ്രതിസന്ധികൾ കൂടി പരിഗണിച്ചുകൊണ്ടാണ് സർക്കാർ കെഎസ്ആര്‍ടിസിയ്ക്കായി പുതിയ പാക്കേജ് തയ്യാറാക്കുന്നത്. എം പാനലുകാരെ പിരിച്ചുവിടില്ലെന്നും സ്ഥിരം ജീവനക്കാര്‍ക്ക് 1500 രൂപ ഇടക്കാലാശ്വാസം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും 1000 കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് നല്കുകയുണ്ടായി. നടപ്പു വര്‍ഷത്തില്‍ സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്കിയ സഹായം 1220 കോടി രൂപ മാത്രമാണ്.
വായ്പ്പയെടുത്തവർക്ക് മോറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ അക്കൗണ്ടിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക