ഇടുക്കി: അനാഥാലയ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ സിബിഐയെ വിലക്കാൻ ഉറച്ച് സിപിഎം പോളിറ്റ്ബ്യൂറോ; നിയമ പരിശോധനകള്‍ക്ക് ശേഷം തീരുമാനം
അയര്‍ക്കുന്നം തേത്തുരുത്തില് അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരാണ് പ്രതികള്‍. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തില്‍ കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്ബര്‍ കണ്ടെത്തി. തുടര്‍ന്ന് ഞായറാഴ്ച രാത്രിയില്‍ കാഞ്ഞാര്‍ പൊലീസ് കോട്ടയത്തെത്തി വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ശേഷം രാത്രി അമല്‍ കുമാറിനെയും അപര്‍ണയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക