ജയ്പുര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ ദലിത് യുവാവിനെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതിനെ തുടർന്ന് മദ്യവില്‍പ്പനശാലയുടെ ഉടമ ചുട്ടുകൊന്നു. മരിച്ചത് ജഡ്ക ഗ്രാമവാസിയായ കമല്‍കിഷോര്‍ (22) ആണ്. സംഭവം നടന്നത് ശനിയാഴ്ച രാത്രിയാണ്. അഞ്ച് മാസമായി മദ്യഷാപ്പിലെ ജീവനക്കാരനായ കമലിന് ശമ്പളം ലഭിച്ചിരുന്നില്ല. നിരന്തരം ശമ്പളം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് മടങ്ങി.
ഹത്റാസ് ബലാത്സംഗക്കൊലകേസ്; അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രിംകോടതി
ഇതോടെ ഉടമ സുഭാഷും സുഹൃത്ത് രാകേഷ് യാദവും ചേര്‍ന്ന് ഇയാളുടെ വീട്ടിലെത്തി പണം നല്‍കാം എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടു പോവുകയും കമലിനെ മര്‍ദിക്കുകയും മദ്യഷാപ്പിന്റെ ഉള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ഞായറാഴ്ച കമല്കിഷോറിന്റെ സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഫ്രീസറിനുള്ളിലായിരുന്നു. പ്രതികള്‍ ഒളിവിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക