അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ യാത്രക്കാർക്കുള്ള പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കുന്നു.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ദീർഘയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു മാസത്തിനുള്ളിൽ പുതിയ പ്രോട്ടോക്കോള്‍ തയാറാക്കുമെന്ന് വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിലാണ് അറിയിച്ചത്.
ദുബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള അന്താരാഷ്ട്ര വിമാനത്തിലാകും ആദ്യം പുതിയ പ്രോട്ടോക്കോള്‍ നടപ്പാക്കുക. എല്ലാ നിലക്കും കുറ്റമറ്റ ക്രമീകരണങ്ങളാണ് നടപ്പാക്കാൻ ആലോചിക്കുന്നതെന്ന് ഡബ്ല്യു ടി.ടി.സി പ്രസിഡന്റ് ഗ്ലോറിയ മാൻസോ ഗിവര പറഞ്ഞു.
വിലക്കയറ്റത്തിൽ ഭക്ഷ്യ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിയ്ക്കാൻ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി
എല്ലാവർക്കും സ്വീകാര്യമായ ഏകീകൃത മാർഗരേഖയാണ് ലക്ഷ്യമിടുന്നത്. ഡിസംബറോടെ കൂടുതൽ യാത്രക്കാരെ വിവിധ വിമാന കമ്പനികൾ പ്രതീക്ഷിക്കുന്നുണ്ട്.
കോവിഡ് ടെസ്റ്റുകൾ, ക്വാറന്റൈയിൻ കാലയളവ് എന്നിവയുടെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും ഏകീകൃത ചട്ടം രൂപപ്പെടുത്തണമെന്ന ആവശ്യവും ഡബ്ല്യു.ടി.ടി.സി മുന്നോട്ടു വെച്ചിട്ടുണ്ട്. വ്യോമയാന മേഖല പൂർവ സ്ഥിതി കൈവരിക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക