മീരാ വാസുദേവ്, ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ മിനിസ്ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്.
നടി മുഖ്യവേഷത്തില്‍ എത്തുന്ന സീരിയല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്. ഈ വര്‍ഷമാദ്യം ജനുവരിയിലായിരുന്നു കുടുംബവിളക്ക് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. നിലവില്‍ മികച്ച റേറ്റിംഗോടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.
അതേസമയം മീരാ വാസുദേവ് മുന്‍പ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. തന്റെ കുട്ടിക്കാലത്ത് ചൂഷണം ചെയ്യണപ്പെട്ടതിനെ കുറിച്ചാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്.
ഏട്ട് വയസ് തൊട്ട് പതിനാറ് വയസ് വരെ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മീരാ വാസുദേവ് പറയുന്നു.പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു. അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛന് വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.
ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്മെന്റിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് എന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്, ഏട്ട് വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തുനിന്ന് കൈയ്യെടുത്തില്ലെങ്കില് ആളുകളെ വിളിച്ചു കൂട്ടും.അവര്‍ തന്നെ തല്ലിക്കൊല്ലും എന്ന് അയാളോട് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ അവിടെ നിന്നും രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക