സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയാനായി പരിഗണിക്കും. അന്വേഷണത്തിന്റെ പേരിൽ തനിക്ക് നേരെ മാനസിക പീഡനമാണ് നടക്കുന്നതെന്നും കള്ളക്കടത്ത് ഇടപാടിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്നെ ജയിലിലടയ്ക്കുന്നതിനായി കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണെന്നുമാണ് എം. ശിവശങ്കറിന്റെ പക്ഷം.
അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെന്റ് വാദം.
സംസ്ഥാനത്ത് നാളെയോടെ തുലാവര്‍ഷം എത്താന്‍ സാധ്യത; ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക