ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ചും വിജിലൻസും പരിശോധിക്കും. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. ബിജുരമേശിന്റെ ആരോപണം, യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്നായിരുന്നു.
നവംബര്‍ ആദ്യവാരം സംസ്ഥാനത്തെ ബാറുകള്‍ തുറന്നേക്കും
കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു വ്യക്തമാക്കിയിരുന്നു. വിജിലൻസും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കാനൊരുങ്ങുന്നത് കോഴ നൽകിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്. പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. അന്വേഷണ ചുമതല പൂജപ്പുര വിജിലൻസ് യൂണിറ്റിനാണ്.കൂടാതെ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുത്തന്വേഷണത്തിന് ശുപാർശ ചെയ്യും. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക