അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ നവംബർ രണ്ട് മുതൽ പി.എസ്.സി നടത്താനിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നരേന്ദ്രമോദിയുടെ ബയോപിക് സീരിസ് , രണ്ടാം ഭാഗം നവംബറിൽ എത്തും
ഉദ്യോഗാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും അത് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിലൂടെ പറഞ്ഞു. ഇതര ജില്ലകളിൽ നിന്ന് സെന്റെറിലെത്താൻ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. മാത്രമല്ല, പരീക്ഷ എഴുതുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. തിരുവനന്തപുരം എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പരീക്ഷക്ക് സെന്ററുകള്‍ അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക