മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഇന്നും ചോദ്യം ചെയ്യും. എം ശിവശങ്കറെ ഒരാഴ്ചത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം, ശിവശങ്കറിനെതിരെ മൊഴി നല്കിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിനെയും ഇഡി വിളിപ്പിച്ചേക്കും. 2018 മുതല്‍ തന്നെ സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് നേരിട്ട് അറിവുണ്ടായിരുന്ന വ്യക്തിയാണ് ശിവശങ്കറെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.
പട്ടിക വിഭാഗങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ കോളനികളുടെ ദയനീയാവസ്ഥ മാറ്റണം : മന്ത്രി എ കെ ബാലന്
എന്നാൽ, സ്വപ്നയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ശിവശങ്കര്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്താനുളള പരീക്ഷണത്തിനും സ്വപ്നയ്ക്ക് ശിവശങ്കറിന്റെ സഹായം ലഭിച്ചിരുന്നു. സ്വപ്ന നടത്തിയ ഇത്തരം ഇടപാടുകളിൽ നിന്നെല്ലാം ശിവശങ്കർ സാമ്പത്തികനേട്ടം ഉണ്ടാക്കിയോ എന്ന് കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നുണ്ട്. സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന, ബിനാമിയാണോ എന്നതടക്കമുള്ള കാര്യമാണ് പരിശോധിക്കുന്നത്. ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ രാവിലെ 9 മണി മുതലാകും ചോദ്യം ചെയ്യല്‍ ആരംഭിക്കുക.
ഹിന്ദു ദേവതാ സങ്കൽപത്തെ അപമാനിക്കുന്നെന്ന് ആരോപണം; അക്ഷയ് കുമാർ ചിത്രത്തിന്റെ പേര് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക