കൊച്ചി: ഭക്ഷണത്തോടും ചോദ്യങ്ങളോടും ഒരേ വിരക്തിയാണ് ശിവശങ്കറിന്റെ പ്രതികരണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ തൊട്ട് ഈ നിമിഷം വരെ ഭക്ഷണം എന്താണ് വേണ്ടത് എന്ന ചോദ്യത്തിന് ഒരു കുപ്പി വെള്ളം മാത്രമാണ് മറുപടി.
ഭക്ഷണം കഴിക്കുന്നതില്‍ ഉദാസീനത വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും വകവച്ചില്ല. ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോടും ശിവശങ്കറിന്റെ സമീപനം ഇതായിരുന്നു.ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്നതോടെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായി. ഈ സമീപനം തുടര്‍ന്നാല്‍ കസ്റ്റഡിയില്‍ ലഭിച്ച ഏഴു ദിവസത്തിനു മുമ്ബു തന്നെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പു നല്കി.
അതിനോടുള്ള ശിവശങ്കറിന്റെ പ്രതികരണം ഇന്ന് രാവിലത്തെ ചോദ്യം ചെയ്യലില്‍ വ്യക്തമാകും. ശിവശങ്കറിന് മാത്ര അറിയാവുന്ന കാര്യങ്ങള്‍ ഇപ്പോഴും മനസിലുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍.ഇതു ചികഞ്ഞെടുക്കാനുള്ള ശ്രമമാണ് ശിവശങ്കര്‍ തടയാന്‍ നോക്കുന്നത്. ശിവശങ്കറിന്റെ തുടക്കത്തിലെ ബലം പിടിത്തം രണ്ടു ദിവസത്തിനകം മയപ്പെടുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക