ജമ്മുകശ്മീർ: പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ പ്രതിനിധി സംഘത്തോടൊപ്പം ഒമര്‍ അബ്ദുല്ലയുടെ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഇവര്‍ ലഡാക്കിലെ അതിര്‍ത്തി പട്ടണമായ ദ്രാസില്‍ പ്രാദേശിക നേതാക്കളെ കണ്ടു. സംഘത്തില്‍ ഗുലാം നബി ലോണ്‍, നസീര്‍ അസ്ലം വാനി, മുസാഫര്‍ ഷാ, വഹീദ് പരാ എന്നിവരും ഉള്‍പ്പെടുന്നു.
‘ഗുപ്കര്‍ പ്രഖ്യാപനത്തിനായുള്ള പ്രതിനിധി സംഘത്തിലെ ഒമര്‍ അബ്ദുല്ല, ഗുലാം നബി ലോണ്‍, നസീര്‍ അസ്ലം വാനി, മുസാഫര്‍ ഷാ, വഹീദ് പരാ എന്നിവര്‍ വെള്ളിയാഴ്ച പ്രാദേശിക നേതാക്കളെ കാണാനായി കാര്‍ഗിലിലെ ദ്രാസിലെത്തി’- വാര്‍ത്താ ഏജന്‍സി എ.എന്‍.െഎ ട്വീറ്റ് ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും പഴയ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ശേഷം കാര്‍ഗില്‍ സന്ദര്‍ശിക്കുന്ന ജമ്മു കാശ്മീര്‍ രാഷ്ട്രീയക്കാരുടെ ആദ്യ പ്രതിനിധി സംഘമാണിത്. ഓഗസ്റ്റ് അഞ്ചിനുശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും ഗുപ്കര്‍ സഖ്യത്തിന് പിന്തുണ തേടുന്നതിനുമായിരുന്നു സന്ദര്‍ശനമെന്നാണ് സൂചന. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിന് അടുത്തിടെ ജമ്മു കശ്മീരിലെ ഏഴ് മുഖ്യധാരാ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരുന്നു.
നാഷണല്‍ കോണ്ഫറന്സിെന്റ ഫാറൂഖ് അബ്ദുല്ലയെ ചെയര്‍മാനായും പിഡിപി മേധാവി മെഹബൂബ മുഫ്തിയെ വൈസ് ചെയര്‍പേഴ്സണായും തിരഞ്ഞെടുത്തു.പിഡിപി, എന്‍സി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, പീപ്പിള്‍സ് മൂവ്മെന്റ്, സിപിഐ (എം), അവാമി നാഷണല്‍ കോണ്‍ഫറന്‍സ് (ANC) എന്നിവ സഖ്യത്തില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക