ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം സുഖോയിൽ നിന്ന് കടലിലെ ലക്ഷ്യത്തിലേക്കുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. കൃത്യതയോടെയുള്ള മിസൈൽ ആക്രമണത്തിൽ കപ്പൽ തകര്‍ക്കാൻ സാധിച്ചുവെന്ന് വ്യോമസേന ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിൽ ഏറ്റവും വേഗമുള്ള 4ജി നൽകുന്നത് ‘വിഐ’
ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച സു -30 എംകെഐ യുദ്ധവിമാനം പഞ്ചാബിലെ വ്യോമ താവളത്തില്‍ നിന്നാണ് പറന്നുയർന്നത്. തുടർന്ന് ഏറെ ദൂരം പറന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലിനെ ലക്ഷ്യമിട്ട് മിസൈൽ വിക്ഷേപിക്കുകയായിരുന്നു. സു-30 എംകെഐ മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് മിസൈൽ പ്രയോഗിച്ചതെന്ന് അധികൃതർ പറഞ്ഞു.
കടൽ, കര, വായു തുടങ്ങി ഏത് ലക്ഷ്യസ്ഥാനത്തേക്കും പകലോ രാത്രിയോ ഏത് കാലാവസ്ഥയിലും കൃത്യതയോടെ ആക്രമിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് ക്രൂസ് മിസൈൽ. 300 കിലോമീറ്റർ പരിധിയുള്ള മിസൈലിന്റെ പരീക്ഷണ യാത്രയിൽ സു -30 എംകെഐ യുദ്ധവിമാനം മറ്റൊരു വിമാനത്തിന്റെ സഹായത്തോടെ മുകളിൽ വെച്ച് തന്നെയാണ് ഇന്ധനം നിറച്ചത്.
കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ്; സർക്കാരിന്റെ കെ ഫോണ്‍ പദ്ധതി ഡിസംബറിലെത്തും
40-ലധികം സുഖോയ് യുദ്ധവിമാനങ്ങളിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ പ്രയോഗിക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന മൂന്നാമത്തെ ബ്രഹ്മോസ് മിസൈൽ പരീക്ഷണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക