ലൈഫ് മിഷന് ക്രമക്കേടില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് വിജിലൻസ്. സ്വര്‍ണക്കടത്ത് പ്രതികളെ ഇന്ന് എന്‍ഫോഴ്സ്മെന്റ് സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. സ്വര്‍ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപിനെ ജയിലിലെത്തിയാണ് വിജിലന്‍സ് സംഘം ചോദ്യം ചെയ്യുക. ഇന്നലെ അട്ടക്കുളങ്ങര ജയിലില്‍ സ്വപ്ന സുരേഷിനെ വിജിലന്‍സ് ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ലൈഫ് കരാറിലെ കമ്മീഷന് ഇടപാടിലും ഐ ഫോണ്‍ നല്കിയതിലുടമടക്കം വിജിലന്‍സ് സ്വപ്നയില് നിന്ന് വ്യക്തത തേടി. അതേസമയം, വടക്കാഞ്ചേരി ലൈഫ് പദ്ധതിയെ കുറിച്ച് സന്ദീപിനെ വിവരമറിയിച്ചത് താനാണെന്ന് സരിത് വിജിലന്‍സിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി , അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപ
സന്തോഷ് ഈപ്പന് വാങ്ങിയ ഏഴ് ഐ ഫോണുകളെ കേന്ദ്രീകരിച്ചും വിജിലന്‍സ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിലൊരു ഐഫോണ്‍ കാട്ടാക്കട സ്വദേശി പ്രവീണില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. സന്ദീപിനെ ഇന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യംചെയ്യാനാണ് വിജിലന്‍സ് നീക്കം. ചോദ്യം ചെയ്യാന്‍ എന്‍ഐഎ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ഇ.ഡിയും ഉടന്‍ ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക