വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. തമിഴ്നാട് തേനി സ്വദേശിയായ 35 വയസുക്കാരൻ വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍.
കോവിഡ് പശ്ചാത്തലത്തിൽ ഇന്റർപോൾ ജനറൽ അസംബ്ലി ചരിത്രത്തിലാദ്യമായി മാറ്റിവച്ചു
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്മുരുകന് പിടികിട്ടാപ്പുള്ളിയെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. 2015 മുതല്‍ വേല്‍മുരുകനടക്കം 13 മാവോയിസ്റ്റുകളെ തമിഴ്നാട് പൊലീസ് തിരയുന്നതായും രേഖകളുണ്ട്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം വേല്മുരുകന് തണ്ടര്‍ ബോള്‍ട്ടിന് നേരെ വെടി ഉതിര്‍ത്തിരുന്നു എന്നും വിവരം. തോക്കില്‍ നിന്നും രണ്ട് വെടി ഉതിര്‍ത്തതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. വേല്മുരുകന് ഉപയോഗിച്ച 303 റൈഫിള്‍ പ്രാഥമിക പരിശോധന നടത്തി.
ദളിത് പീഡനങ്ങൾക്കും, മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ കള്ളക്കേസ്സുകൾക്കുമെതിരെ പ്രതിഷേധ സമരം നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക