അഗ്നിപർവത സ്ഫോടനങ്ങൾ എപ്പോഴാണുണ്ടാവുകയെന്നത് പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുക എന്നത് പ്രയാസകരമാണ്. ഇതിനൊരു പരിഹാരമെന്നോണം അഗ്നിപർവതങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിയുന്ന ഡ്രോണുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
ലോകത്തിലെ ആദ്യത്തെ ഫുൾ സ്ക്രീൻ ഡിസ്പ്ലേ ഫിറ്റ്നസ് ട്രാക്കർ വിപണിയിൽ
ഈ ഡ്രോണുകൾ വഴി അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കും. ഭൂമിയിലെ ഏറ്റവും അപകടകാരിയായ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും സജീവ അഗ്നിപർവതങ്ങൾ ഏതൊക്കെയെന്നും ഈ ഡ്രോൺ ഉപയോഗിച്ച് കൃത്യമായി മനസ്സിലാക്കാം. പപ്പുവ ന്യുഗിനയ്ക്ക് സമീപമുള്ള ദ്വീപിൽ സ്ഥിതി ചെയ്യുന്ന മനം അഗ്നിപർവതത്തിൽ ഡ്രോൺ ഉപയോഗിച്ച് പഠനം നടത്തി.
മെഷീന് ലേണിങ് ടൂള്‍ ‘ലോബ്’ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
ഡ്രോൺ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ മനം അഗ്നിപർവത്തിൽ നിന്നും ശക്തമായ വാതക ബഹിർഗമനം കണ്ടെത്തിയതായി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ അഗ്നിപർവത ഗവേഷക എമ്മ ലൂയി പറയുന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിനെ കുറിച്ച് മാത്രമല്ല, ഭൂകമ്പത്തെ കുറിച്ചുള്ള സൂചനകളും ഡ്രോൺ ഉപയോഗിച്ച് മനസ്സിലാക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക