കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.കൊട്ടിക്കലാശം ഒഴിവാക്കണം. നോട്ട് മാല, ഹാരം, ഷാള്‍ എന്നിവ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന് ഓട്ടോറിക്ഷകളെ നിരോധിക്കാന്‍ നീക്കം
നാമനിര്‍ദ്ദേശം മുതല്‍ വോട്ടെണ്ണല്‍ വരെ കര്‍ശനമായി കോവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടത്തുക. റോഡ് ഷോയ്ക്കും വാഹനറാലിക്കും മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ പാടില്ല. ജാഥ ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം. നോട്ടീസ് ലഘുലേഖ വിതരണം പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍മീഡിയ ഉപയോഗിക്കണം. നോമിനേഷന് സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയും നിര്‍ദ്ദേശകനും ഉള്‍പ്പെടെ മൂന്ന് പേര് മാത്രമേ പാടുള്ളൂവെന്നും കമ്മീഷന് അറിയിച്ചു
സ്ഥാനാര്‍ത്ഥികള്‍ വിളിക്കുന്ന യോഗത്തില്‍ 30 പേരില്‍ കൂടുതല്‍ പാടില്ല. കോവിഡ് ബാധിച്ചാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ഇറങ്ങരുത്. വോട്ടര്‍മാര്‍ മാസ്ക് ധരിച്ച് മാത്രമേ പോളിങ് ബൂത്തില്‍ എത്താന്‍ പാടുള്ളു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രോട്ടോകാള്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക