കൊച്ചി: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ.
ഇന്നലെ ശിവശങ്കറിന്റെ ഒപ്പമിരുത്തി മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഇ.ഡിയോട് വേണുഗോപാൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. ശിവശങ്കർ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന തരത്തിലുള്ള മൊഴിയാണ് വേണുഗോപാൽ നൽകിയിരിക്കുന്നത്.
സ്വപ്നയും ശിവശങ്കറും ആദ്യമായി തന്നെ കാണാനെത്തിയപ്പോൾ ആവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 34 ലക്ഷം രൂപയുടെ കറൻസി ഉണ്ടായിരുന്നതായി വേണുഗോപാൽ പറഞ്ഞു.
ശിവശങ്കർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തന്റെ ഉടമസ്ഥതയിലുള്ള ലോക്കറിൽ ഈ പണം നിക്ഷേപിക്കാൻ സമ്മതിച്ചത്. അതിനു ശേഷം പലതവണ ലോക്കർ തന്റെ പേരിൽ നിന്നും മാറ്റണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കർ അതിനു തയാറായില്ലെന്നും വേണുഗോപാൽ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക