ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ലാപ്ടോപ്പ് ഇല്ലാത്തതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. പ്ലസ് ടു പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർഥിനി ഐശ്വര്യ റെഡ്ഡിയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ദില്ലി ലേഡി ശ്രീറാം കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാർഥിനിയായിരുന്നു ഐശ്വര്യ. 98.5 ശതമാനം മാർക്കാണ് ഐശ്വര്യ പ്ലസ് ടു പരീക്ഷയില്‍ നേടിയത്.
സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. കുടുംബത്തിന് ഭാരമാകാന്‍ എനിക്ക് വയ്യ. പഠനമില്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. എന്റെ മുന്നിലുള്ള ഒരേയൊരു വഴി ഇതാണ്’ – ആത്മഹത്യ കുറിപ്പില്‍ ഐശ്വര്യ എഴുതി. ഓൺലൈൻ ക്ലാസിനു ലാപ്ടോപ്പ് വാങ്ങാൻ ശ്രമിക്കുന്നതിനിടെ കോളേജ് ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇത് ഐശ്വര്യയെ കൂടുതൽ വിഷമത്തിലാക്കി. വീടും ആകെയുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും പണയംവെച്ചാണ് ഐശ്വര്യയെ പഠനത്തിന് അയച്ചതെന്ന് പിതാവ് പറയുന്നു. മെറിറ്റ് സീറ്റില്‍ അഡ്മിഷന് ലഭിച്ച ഐശ്വര്യയ്ക്ക് സര്‍ക്കാരില്‍ നിന്ന് സ്കോളര്‍ഷിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഈ തുക മുഴുവൻ മകൾക്ക് ലഭിച്ചിരുന്നു എന്നതിനെപ്പറ്റി അറിവില്ലെന്ന് പിതാവ് പറയുന്നു.
സംഘടന തര്‍ക്കങ്ങള്‍: കെ. സുരേന്ദ്രനെ ബി.ജെ.പി കേന്ദ്ര നേതൃത്വം വിളിപ്പിച്ചെന്ന് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക