എം.സി കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ ഹോസ്ദുർഗ് കോടതി ഇന്ന് വിധി പറയും. അതേസമയം , ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 11 കേസുകളിൽ കൂടി എം.സി കമറുദ്ദീൻ എം.എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മൂന്നു കേസുകളിൽ കമറുദ്ദീൻ നൽകിയ ജാമ്യ ഹർജിയിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
എന്നാൽ, വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം. എന്നാൽ തട്ടിപ്പ് നടന്നതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
ഫൈസർ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് വെല്ലുവിളി ഉയർത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക